
തിരുവനന്തപുരം: കടലിനടിയിലെ വിസ്മയക്കാഴ്ചകൾ ഒരുക്കിയ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം ശ്രദ്ധേനേടുന്നു.ആഴക്കടലിന്റെ അടിത്തട്ടിലെ കൂറ്റൻ തിമിംഗലങ്ങൾ മുതൽ വർണമത്സ്യങ്ങൾ വരെ ലുലു മാളിനു സമീപമുള്ള ആനയറ വേൾഡ് മാർക്കറ്റ് മൈതാനിയിലുണ്ട്.പ്രസ് ക്ലബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് 'കടലോളം ഓണം' എന്ന പേരിൽ അക്വേറിയവും ഓണം മെഗാ എക്സ്‌പോയും ഒരുക്കിയിരിക്കുന്നത്.ലക്ഷകണക്കിന് ലിറ്റർ വെള്ളത്തിൽ ഒരുക്കിയ അക്വേറിയം വലിയ അണ്ടർ വാട്ടർ ടണലാണ്.വാട്ടർ എക്സ്പോയ്ക്ക് പുറമേ അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പ്രദർശനം,സെൽഫി പോയിന്റുകൾ
എന്നിവയും ശ്രദ്ധനേടുന്നു. ഓണം എക്സ്‌പോയുടെ ഭാഗമായി ഫർണിച്ചറുകളുടെയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ഓഫർ മേളയും ഒരുക്കിയിട്ടുണ്ട്.ഓണത്തിനു മുന്നോടിയായി ഫർണിച്ചറുകൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.വിവിധ ജില്ലകളിൽ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോർട്ടും അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്.
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2 മുതൽ 10 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. 120 രൂപയാണ് ടിക്കറ്റ് നിരക്ക്.പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്. ഒക്ടോബർ രണ്ടുവരെയാണ് പ്രദർശനം.