
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്തി. പുതിയ നിർദ്ദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയും.
ടെസ്റ്റ് പരിഷ്‌കരണം നടക്കുന്നതിന് മുമ്പ് 60 പേർക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ ഇളവിന് സർക്കാർ നിർബന്ധിതമായി. ഡ്രൈവിംഗ് ടെസ്റ്റിൽ ഇപ്പോൾ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ സംവിധാനമുണ്ടാക്കിയത്. 30 പുതിയ അപേക്ഷകൾ,വിദേശയാത്ര ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്ന 10 പേർ,തോറ്റ പത്തുപേർ എന്നിങ്ങനെയാകും പുതിയ അനുപാതം.