k
കോവളം മുതൽ ശംഖുംമുഖം വരെ നടന്ന കോവളം അന്താരാഷ്ട്ര മാരത്തോണിന്റെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കോവളം മുതൽ ശംഖുംമുഖം വരെ 1500ലധികം പേർ പങ്കെടുത്ത കോവളം അന്താരാഷ്ട്ര മാരത്തോൺ ശ്രദ്ധനേടി. അഞ്ചു വിഭാഗങ്ങളിലായിരുന്നു മത്സരം. 42.2 കിലോമീറ്റർ ഫുൾ മാരത്തോണിൽ 30നും 45നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ദീപു.എസ്.നായർ ഒന്നാമനായി. ഇതേ വിഭാഗത്തിൽ ശ്രീനിധി ശ്രീകുമാർ, അൻവർ.ഐ.കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

18-29 ഏജ് ഗ്രൂപ്പിൽ ശുഭം ബദോ,രാഹുൽ.ആർ.എസ്,അഗ്നിവീർ ദേവാകാന്ത് വിശാൽ എന്നിവർ വിജയിച്ചു. 46-59 ഏജ്ഗ്രൂപ്പിൽ വിജയകുമാർ സിംഗ,ഗിരീഷ് ബാബു,ദിനേശ് എന്നിവർ വിജയിച്ചു. 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ,10 കിലോമീറ്റർ ഓട്ടം,അഞ്ചുകിലോമീറ്റർ കോർപറേറ്റ് റൺ,ഭിന്നശേഷിക്കാർക്കായി സൂപ്പർറൺ എന്നിവയും നടന്നു.

നിഷ്,ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചത്. യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് മുഖ്യസംഘാടകർ. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്,കേരള പൊലീസ്,കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
എം.വിൻസെന്റ് എം.എൽ.എ, മുൻ ഇന്ത്യൻ ഫുട്‌ബാൾതാരം ഐ.എം.വിജയൻ,പാങ്ങോട് ആർമി സ്റ്റേഷൻ ഡെപ്യൂട്ടി കമാൻഡർ കേണൽ പ്രശാന്ത് ശർമ്മ,എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്രൻ മണികണ്ഠൻ,ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.ഐക്ലൗഡ് ഹോംസ് ഡയറക്ടർ ബിജു ജനാർദ്ദനൻ,വാട്സൺ എനർജി ഡയറക്ടർ ടെറെൻസ് അലക്സ്,യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ ഡോ.സുമേഷ് ചന്ദ്രൻ,കോ-ചെയർമാൻ ശങ്കരി ഉണ്ണിത്താൻ,അന്താരാഷ്ട്ര കോവളം മാരത്തോൺ റേസ് ഡയറക്ടർ ഷിനോ എന്നിവർ പങ്കെടുത്തു.