
മാന്നാർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ് നൽകിയ 32 സെന്റ് ഭൂമി ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. 2018ലെ പ്രളയക്കെടുതിയിട്ടവർക്ക് സ്വാന്തനമായി മാന്നാർ പന്ത്രണ്ടാം വാർഡ് കുട്ടംപേരൂർ ഒല്ലാലിൽ വീട്ടിൽ പരേതനായ റിട്ട.ആർമി ഉദ്യോഗസ്ഥൻ ചന്ദ്രശേഖരൻ നായരുടെയും ആനന്ദവല്ലി അമ്മയുടെയും ഇളയ മകനായ സി.അനിൽകുമാറാണ് തനിക്ക് കുടുംബത്തിൽ നിന്നും കിട്ടിയ 32 സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദാനമായി നൽകിയത്. 2018 സെപ്തംബർ 20 ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദുരിതാശ്വാസ നിധി ശേഖരണ ചടങ്ങിലായിരുന്നു അന്നത്തെ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും ഭൂമിയുടെ രേഖകൾ കൈമാറിയത്. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ആയിരുന്നു ചടങ്ങുകൾ. പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമത്തിനും വിനിയോഗിക്കണമെന്ന ആഗ്രഹത്തോടെ നൽകിയ ഭൂമിയാണ് കഴിഞ്ഞ ആറുവർഷമായി കാടുകയറി നശിച്ചു കിടക്കുന്നത്.
........
ഈ ഭൂമി ഭൂമിയില്ലാത്ത ഭവന രഹിതർക്ക് നൽകുകയോ അതുമല്ലെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റ് പദ്ധതികൾ കൊണ്ടുവരികയോ ചെയ്യണം
- അജിത്ത് പഴവൂർ ,ഗ്രാമപഞ്ചായത്തംഗം