
കൊച്ചി: കേന്ദ്ര മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി എക്സ്പോയ്ക്ക് കലൂരിൽ തുടക്കമായി. ഒക്ടോബർ അഞ്ച്‌വരെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്താണ് പ്രദർശനം.
സംസ്ഥാനത്തെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്, കാറ്ററിംഗ്, ബേക്കറി, ഫുഡ് പ്രൊസസിംഗ് മേഖലയിലെ സംരംഭകർ തുടങ്ങിയവരെ ലക്ഷമിട്ടുള്ള എക്‌സപോ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, കേരള കാറ്ററിംഗ് അസോസിയേഷൻ (കെ.സി.എ) പ്രസിഡന്റ് പ്രിൻസ് ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
50ലേറെ കമ്പനികൾ എക്‌സ്‌പോയുടെ ഭാഗമാകും. രാവിലെ 10.30മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം.എക്സ്പോ ശനിയാഴ്ച അവസാനിക്കും.