
അങ്കമാലി: മയക്കുമരുന്നുമായി അങ്കമാലിയിൽ യുവതിയുൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ. 200 ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം എക്സ്റ്റെസിയുമായാണ് അറസ്റ്റ്. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറെ വാഹനം ടി.ബി ജംഗ്ഷനിൽ പൊലീസ് സാഹസികമായി തടഞ്ഞ് നിറുത്തുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് പുറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗലൂരുവിൽ നിന്നാണ് കൊണ്ടുവന്നത്.
ഡാൻസാഫ് ടീമിനെക്കൂടാതെ ഡി.വൈ.എസ്.പിമാരായ പി.പി. ഷംസ്, ടി. ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.വി. അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്നേഷ്യസ് ജോസഫ്, പി.വി. ജയശ്രീ, സീനിയർ സി.പി.ഒ മാരായ ടി.ആർ. രാജീവ്, അജിതാ തിലകൻ, എം.എ. വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.