കോലഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കണ്ടനാട് സ്വദേശിയായ 38കാരനാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദിനേശ് എം. പിള്ള തടവും പിഴയും വിധിച്ചത്. 2021 നവംബറിൽ കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചിത്രങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. അഡ്വ. എ. സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. ഇൻസ്പെക്ടർമാരായ വി.പി. സുധീഷ്. എ.എൽ. അഭിലാഷ്,​ എസ്.ഐ. ജേക്കബ്, എ.എസ്.ഐ സി.പി. അജിത,​ എസ്.സി.പി.ഒ മാരായ വർഗീസ്, ബേസിൽ മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.