തൊടുപുഴ: ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫിസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപാർട്ടിന്റെ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ട്രഷറികൾ ഡിജറ്റലൈസ് ചെയ്യുകയും സ്ഥാപന മേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിൽ ഉണ്ടായതാണ്. സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അദ്ധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ ഇതുവരെ സാധിച്ചിരുന്നു. എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിന്റെ അമിതമായ ഇടപെടലുകൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും പുതിയ ഉത്തരവ് വഴിവെക്കും. സർക്കാർ പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം ജീവനക്കാരിൽ അടിച്ചേൽപിക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്നും സർക്കാർ അടിയന്തിരമായി പിൻമാറണമെന്നും പൊതുവിദ്യാഭ്യസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കെ ആറ്റ്ലി സംസ്ഥാന സെക്രട്ടറി പി.എം. നാസർ സംസ്ഥാന എക്സിക്യൂ ട്ടീവ് അംഗങ്ങളായ സുരേഷ് കുമാർ ,ബിജോയി മാത്യു, ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിൽ കളത്തിക്കാട്ടിൽ , ട്രഷറർ ജോസ് കെ സെബാസ്റ്റ്യൻ, ഭാരവാഹികളായ എം.വി ജോർജ് കുട്ടി ,ജോയി ആൻഡ്രൂസ്, സജി മാത്യു, സി.ബി സന്ധ്യ , ടി. ശിവകുമാർ, ജെ. ബാൽ മണി, സുനിൽ ടി തോമസ് , സിബി കെ ജോർജ്, നൈജോ മാത്യു, യു.കെ റെജി, ഡിന്റോമോൻ ജോസ്, ആനന്ദ് കോട്ടിരി, ഷിന്റോ ജോർജ് ,റെന്നി തോമസ് ,ജയ്സൺ സ്കറിയ, എം. തങ്കദൂരൈ, ജിബാൽ മണി എന്നിവർ സംസാരിച്ചു.