കൽപ്പറ്റ: ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു. കുറുവാ ദ്വീപ്, ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ദീപയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുറക്കാൻ തീരുമാനമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനഫീസ് ഉയർത്താനും സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനമായി. കുറുവാ ദ്വീപിൽ ഇന്ന് മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും. ചെമ്പ്രാ പീക്ക്, ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ് എന്നിവയിൽ 21 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. സൂചിപ്പാറ വെള്ളച്ചാട്ടം നവംബർ ഒന്ന് മുതൽ തുറക്കും.

കുറുവാ ദ്വീപ്
പ്രതിദിനം പരമാവധി സഞ്ചാരികൾ 400
(പാക്കം കവാടം 200, പാൽവെളിച്ചം 200)
ടിക്കറ്റ് നിരക്ക് മുതിർന്നവർ - 220
കുട്ടികൾ- 150
വിദേശികൾ- 440

ചെമ്പ്രാപീക്ക്
പ്രതിദിനം പരമാവധി സഞ്ചാരികൾ- 75
ട്രക്കിംഗ് 5 പേരുടെ ഗ്രൂപ്പ് മുതിർന്നവർ -5000
കുട്ടികൾ 1600
വിദേശികൾ 8000

സൂചിപ്പാറ വെള്ളച്ചാട്ടം
പ്രതിദിനം പരമാവധി സഞ്ചാരികൾ- 500
മുതിർന്നവർ- 118
കുട്ടികൾ -70
വിദേശികൾ -236

ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം


പ്രതിദിനം പരമാവധി സഞ്ചാരികൾ -500
മുതിർന്നവർ- 100
കുട്ടികൾ- 50
വിദേശികൾ- 200

കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ്


പ്രതിദിനം പരമാവധി സഞ്ചാരികൾ -25
മുതിർന്നവർ (5 പേരുടെ ഗ്രൂപ്പ്)- 5000
കുട്ടികൾ (5പേരുടെ ഗ്രൂപ്പ്) -3000
വിദേശികൾ (5 പേരുടെ ഗ്രൂപ്പ്)- 7000