d

തിരുവനന്തപുരം. പ്രമുഖ റഷ്യൻ ഭാഷാപണ്ഡിതയും താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവ്വകലാശാലയിലെ

ആദ്യ പി എച്ച് .ഡി ബിരുദധാരിയുമായ ഡോ സുധാ വാര്യർ (85) അന്തരിച്ചു. സ്വന്തം ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി അവർ രചിച്ച "അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം" എന്ന കൃതിക്ക് ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് 2001ൽ ലഭിച്ചിരുന്നു. നോവലും ചെറുകഥകളും വിവർത്തനങ്ങളും ഉൾപ്പെടെ 15ലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സെയിൽസ് ടാക്സ് കമ്മിഷണർ ആയിരുന്ന രാമകൃഷ്ണവാര്യരുടെയും സരസ്വതി അമ്മയുടെയും മകളാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ചീഫ് ഇൻസ്പെക്ടർ ഒഫ് സ്ക്കൂൾസായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റൻറും നിരവധി കവിതകളുടെ രചയിതാവുമായിരുന്ന എം. ആർ. കൃഷ്ണവാര്യരുടെ പൗത്രിയുമാണ്. ഭർത്താവ് പരേതനായ ഡോ. ജി.കെ. വാര്യർ. ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാർത്താവിഭാഗം മുൻ മേധാവി ഡോ. കെ. പരമേശ്വരൻ, ചലച്ചിത്ര നിരൂപകയും സാഹിത്യകാരിയുമായ സുലോചന രാംമോഹൻ എന്നിവരാണ് മക്കൾ. ബി.എസ്.എൻ.എൽ റിട്ട.ഉദ്യോഗസ്ഥ സി.വി. രതി, ചാർട്ടേഡ് അക്കൗണ്ടന്റും ട്രിവാൻഡ്രം ക്ളബ്ബ് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ എസ്. രാംമോഹൻ എന്നിവർ മരുമക്കളാണ്.