
ആറ്റിങ്ങൽ: സ്വകാര്യ ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിന് സമീപം മേലേക്കാട്ടുവിള വീട്ടിൽ ദീപു (30,കണ്ണൻ), ഊരുപൊയ്ക പരുത്തി ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ രാജീവ് (37), ഊരുപൊയ്ക പരുത്തി ക്ഷേത്രത്തിന് സമീപം പി.എൽ.വി ഹൗസിൽ ബാലു (34)എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തത്. 30ന് വൈകിട്ട് 6ഓടെ അവനവഞ്ചേരി ടോൾമുക്ക് ജംഗ്ഷനിൽ ബസ് ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ശ്രീഭദ്ര എന്ന സ്വകാര്യ ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽ, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ മാരായ നിധിൻ, വിനു, ശരത് കുമാർ, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.