
ഗാന്ധിഗർ: ഗുജറാത്ത് തീരത്ത് ഇന്ത്യൻ തീരരക്ഷാസേനയുടെ ഹെലികോപ്ടർ തകർന്നുവീണ് കാണാതായ പൈലറ്റ് രാകേഷ് കുമാർ റാണയുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം
പോർബന്തറിന് 55 കലോമീറ്റർ തെക്കുപടിഞ്ഞാറായി കടലിൽ നിന്നാണ് റാണയുടെ മൃതദേഹം കണ്ടെടുത്തതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇന്ത്യൻ നാവികസേനയും കോസ്റ്റുഗാർഡും ചേർന്ന് കമാൻഡന്റ് രാകേഷ് കുമാർ റാണയെ കണ്ടെത്താൻ തെരച്ചിൽ നടത്തിയെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്നും അധികൃതർ അറിയിച്ചു. സെപ്തംബർ രണ്ടിന്
നാല് ജീവനക്കാരുമായി കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എ.എൽ.എച്ച്) പോർബന്തർ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെയുള്ള മോട്ടോർ ടാങ്കറായ 'ഹരിലീല'യിൽ പരിക്കേറ്റുകിടന്ന പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
ഒരാൾ രക്ഷപ്പെട്ടു. മൂന്നുപേരെ കാണാതായി. ഒരു ദിവസത്തിന് ശേഷം പൈലറ്റ് വിപിൻ ബാബുവിന്റെയും മറ്റൊരു മുങ്ങൽ വിദഗ്ദ്ധൻ കരൺ സിംഗിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു.