train

കോഴിക്കോട്: ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. റെയിൽവേ ജീവനക്കാരൻ അനിൽ കുമാർ തമിഴ്നാട് സ്വദേശിയെ തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരു- കൊച്ചുവേളി ട്രെയിനിൽ നിന്നാണ് തമിഴ്‌നാട് സ്വദേശി ശരവണൻ വീണത്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ എസി കോച്ചിൽ വാതിലിനരികിൽ ഇരുന്നിരുന്ന ശരവണിനെ ട്രെയിനിലെ താൽക്കാലിക ജീവനക്കാരനായ കണ്ണൂർ സ്വദേശി അനിൽ തള്ളിയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ശരവണനെ ട്രെയിനിൽ നിന്ന് തള്ളിയിടുന്നത് കണ്ടെന്ന ഒരു സ്ത്രീ മൊഴി നൽകിയതോടെയാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. കാഞ്ചീപുരം സ്വദേശി ശരവണൻ മാഹിയിലെ ബന്ധുവീട്ടിൽ പോയിവരുന്ന വഴിയായിരുന്നു. ലോക്കൽ ടിക്കറ്റെടുത്ത ശരവണൻ എ സി കമ്പാർട്ട്മെന്റിൽ മാറിക്കയറിയത് ചോദ്യംചെയ്തതാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നാണ് വിവരം. ഡോറിലിരുന്ന ശരവണനുമായി അനിൽകുമാർ തർക്കത്തിലേർപ്പെടുകയും ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നെന്നുമാണ് മൊഴി. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡിലാണ്.

റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്‍കാനോ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല.ഇതേത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു.