
കണ്ണൂർ: ബംഗളൂരുവിൽ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പൊലീസ് കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലായവർ പ്രധാന കടത്തുകാർ
ജില്ലയിലെ പ്രധാനമയക്കുമരുന്ന് കടത്തുസംഘത്തിൽപ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പയ്യാമ്പലത്തെ ഒരു ഫ്ളാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചുവരികയായിരുന്നു ഇരുവരും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടുമായി മയക്കുമരുന്ന് ഇടപാട് നടത്തിവരികയായിരുന്നു ഇരുവരും. എസ്.പിയുടെ സ്‌ക്വാഡിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നു. മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു ഇവരുടെ യാത്രകൾ. പലറുട്ടുകളിലും ഇവർക്കായി വലവിരിച്ചെങ്കിലും ഇവരുടെ നീക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിൽ നിന്നും എം.ഡി.എം.എയുമായി വരുന്ന വഴി മൊബൈൽ ഫോൺ ഓണാക്കിയതാണ് നിർണായകമായത്.
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാർക്കറ്റിൽ
₹ 3,50000