
ആലപ്പുഴ: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര സജീവ് ഭവനം വീട്ടിൽ സജീവിനെയാണ് (36) ഇന്നലെ വൈകിട്ട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 24ന് രാവിലെ 9.15ഓടെ നൂറനാട് പാലമേൽ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന മോഷണം, സ്ത്രീകളെ ആക്രമിക്കൽ, വീട് കയറി ആക്രമണം തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണിയാൾ. 2018 ലും 2023ലും കാപ്പാ ചുമത്തി നാടുകടത്തിയെങ്കിലും ഇത് ലംഘിച്ചതിന് അറസ്റ്റിലായിരുന്നു. നൂറനാട്, കായംകുളം സ്റ്റേഷനുകളിൽ മോഷണ കേസുകളിലും പ്രതിയാണ്. എസ്.ഐമാരായ കെ.ബാബുക്കുട്ടൻ, ബി.രാജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ശരത്ത്, പി.അനി, കെ.ഷിബു, പി.മനുകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.