s

കാളികാവ്: ഈ വർഷത്തെ റബർ കുരു വ്യവസായം നഷ്ടത്തിൽ. ഇതോടെ കിഴക്കൻ മലയോര മേഖലയിൽ വലിയ വരുമാന നഷ്ടമാണുണ്ടാവുന്നത്.
കാലം തെറ്റിയതും കനത്തതുമായ മഴയാണ് ഇക്കുറി കുരു ഉത്‌പാദനത്തെ പ്രതികൂലമായിബാധിച്ചത്.സീസൺ കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ആഗസ്റ്റ്,​ സെപ്തംബർ മാസത്തിൽ പൊട്ടുകയാണ് ചെയ്യുക. ഈ മാസം ദിവസ തുറന്ന വെയിൽ ലഭിക്കാത്തതാണ് കുരു ഉണക്കത്തെ ബാധിച്ചത്. വർഷത്തിൽ ഏറിയാൽ ഒരു മാസമാണ് റബർ കുരു ശേഖരണവും വിപണനവും നടക്കുന്നത്.സാധാരണ വർഷങ്ങളിൽ ആഗസ്റ്റ് അവസാനത്തിൽ തുടങ്ങി സെപ്തംബർ അവസാനം വരെയാണ് റബർ മരങ്ങളുടെ പ്രജനനകാലം. ഇക്കാലത്താണ് മരങ്ങളിൽ നിന്ന് നല്ല ശബ്ദത്തോടെ കുരു പൊട്ടിത്തെറിക്കുന്നത്. ഇങ്ങനെ തെറിക്കുന്ന കുരു ശേഖരിക്കാൻ കുട്ടികളും വൃദ്ധന്മാരുമടക്കം തോട്ടങ്ങളിൽ കയറും. ഒരു കിലോക്ക് അമ്പത് രൂപ ലഭിക്കും. കുറഞ്ഞത് അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഒരോരുത്തർക്കും വരുമാനം ലഭിക്കും.സീസൺ കാലത്ത് പ്രദേശത്ത് കുരു ശേഖരണത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങും. ഇങ്ങനെ ശേഖരിക്കുന്ന കുരു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കയറ്റിഅയക്കുകയാണ് ചെയ്യുന്നത്.റബർ കൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് ഈ കുരു ഉപയോഗിക്കുന്നത്.നേരത്തെ കോട്ടയം ജില്ലയിൽ നിന്ന് തൈകൾ ഇവിടങ്ങളിലേക്ക് കയറ്റിപ്പോവുകയായിരുന്നു .എന്നാലിപ്പോൾ കൂരു നേരിട്ടെത്തിക്കാൻ തുടങ്ങിയതോടെയാണ് കുരുവിന് ഡിമാന്റ് കൂടിയത്. ഏറ്റവും മുന്തിയ ഇനവും അത്യുൽപ്പാദന ശേഷിയുള്ളതുമായ റബ്ബർ കുരു നിലമ്പൂർ മേഖലയിലുള്ളതാണ്.
ജില്ലയിലെ ഏറ്റവും വലിയ റബ്ബർ എസ്റ്റേറ്റായ പുല്ലങ്കോട് എസ്റ്റേറ്റിലെ കുരുവിന് ആവശ്യക്കാരേറെയാണ്.

ഒരോവർഷവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു കോടിയോളം റബർ തൈകൾ വച്ചു പിടിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.ഇതിനാവശ്യമുള്ള കുരു കയറ്റിപ്പോക്കുന്നതാകട്ടെ കേരളത്തിൽ നിന്നുമാണ്.റബ്ബർ കുരു ആസാമിലെത്തുമ്പോൾ കിലോയ്ക്ക് മുന്നൂറ് രൂപ വരെയാകും.
സീസൺ കഴിയാറായിട്ടും മേഖലയിൽ കാര്യമായൊന്നും ശേഖരിക്കാനായിട്ടില്ല.

ഈ വർഷം പുല്ലങ്കോട് മാത്രം അമ്പത് ടൺ റബർ കുരുവിന്റെ ബുക്കിംഗുണ്ട്. ഈ മാസത്തിൽ രണ്ടാഴ്ചക്കുള്ളിൽ കനത്ത വെയിലുണ്ടായാൽ കുരു പൊട്ടിയേക്കാമെന്നാണ് പ്രതീക്ഷ. വ്യാപാരികൾ