
പാലക്കാട്: ദിവ്യയെ സംരക്ഷിക്കുന്നത് സി.പി.എം സംസ്ഥാന നേതൃത്വമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അവർക്കെതിരെ നടപടിയെടുത്താൽ എം.വി.ഗോവിന്ദനെയും അത് ബാധിക്കും. അന്വേഷണം തുടർന്നാൽ പാർട്ടി സെക്രട്ടറിയിൽ എത്തുമെന്നുറപ്പാണ്. കേരളത്തിൽ പാർട്ടി ഭരണം അല്ല നടക്കുന്നത്. സർക്കാരും സി.പി.എമ്മും ദിവ്യയെ സംരക്ഷിക്കുകയാണ്. ദിവ്യയുടെ ധൈര്യം അഴിമതിപണത്തിന്റെ പങ്ക് പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്നതാണ്. പി.പി.ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. എൻ.എൻ.കൃഷ്ണദാസിന്റെ 'പട്ടി" പരാമർശം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. കൃഷ്ണദാസ് മാപ്പ് പറയണം. തരംതാഴ്ന്ന പ്രയോഗം പാർട്ടി തിരുത്തണം.