കൊടുമൺ: കൊടുമൺ ഗ്രാമത്തെ അവഗണിക്കുകയാണ് കെ.എസ്.ആർ.ടി.സി. നാല്പതിനായിരത്തോളം ജനസംഖ്യയും പന്ത്രണ്ടു സ്കൂളുകളും പ്ലാന്റേഷൺ കോർപ്പറേഷന്റെ കൊടുമൺ ,ചന്ദനപ്പള്ളി എസ്റ്റേറ്റുകളും ആഗോള തീർത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയും കൊടുമൺ ചിലന്തി അമ്പലവും മഹാകവി ശക്തിഭദ്ര സാംസ്കാരിക കേന്ദ്രവും ഇൗ നാട്ടിലാണ്. പ്രസിദ്ധി ഏറെയുണ്ടെങ്കിലും കൊടുമൺ വഴി ഒരു കെ. എസ്. ആർ. ടി. സി ബസുപോലും സർവീസ് നടത്തുന്നില്ല. രാത്രി ഏഴു മണി കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിന്നും അടൂരിൽ നിന്നും ഈ വഴി സ്വകാര്യ ബസുകൾ പോലും ഓടുന്നില്ല. പത്തനംതിട്ടയിൽ നിന്ന് വള്ളിക്കോട് അങ്ങാടിക്കൽ വടക്ക്, കൊടുമൺ, അടൂർ വഴി തിരുവനന്തപുരത്തിന് ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് ഓടിയിരുന്നു. അതിപ്പോഴില്ല. നാട്ടുകാർക്ക് വലിയ അനുഗ്രഹമായിരുന്നു ഈ ബസ് സർവീസ്. കോന്നിയിൽ നിന്ന് മുറിഞ്ഞകൽ- നെടുമൺകാവ് -ഒറ്റത്തേക്ക്- അങ്ങാടിക്കൽ തെക്ക്- കൊടുമൺ -അടൂർ വഴി തിരുവനന്തപുരത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ അനുവദിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നു. പത്തനാപുരത്ത് നിന്ന് കൂടൽ -നെടുമൺകാവ് -അങ്ങാടിക്കൽ തെക്ക് ഹൈസ്കൂൾ വഴി കോട്ടയത്തിനും എറണാകുളത്തിനും ഒരു ബസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുതുടങ്ങിയിട്ട് ഏറെ നാളുകളായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് ഇതുസംബന്ധിച്ച് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.