 
പെരുമ്പഴ: ഇളമ്പള്ളൂർ പഞ്ചായത്തിലെ മൃഗാശുപത്രി മുക്ക്- ഈശാടി മുക്ക് റോഡിൽ കലുങ്ക് മുക്ക് ഭാഗത്തെ വെള്ളക്കെട്ട് ഒഴിയുന്നില്ല. സ്വകാര്യ ഭൂമിയിലെ നിർമ്മിതിയാണ് പ്രധാന കാരണം. മൂന്ന് വർഷത്തോളമായി മഴക്കാലത്ത് പ്രദേശവാസികൾ ദുരിതത്തിലാണ്.
സമീപത്തെ വ്യക്തി ചുറ്റുമതിൽ കെട്ടിയതോടെയാണ് സ്വാഭാവിക ഒഴുക്ക് നിലച്ച് റോഡ് വെള്ളിലായത്. വെള്ളം പിടിക്കാത്ത പ്രത്യേക തരം മണ്ണാണ് ഇവിടെ. നിലവിൽ കാൽനട പോലും ദുഷ്‌കരമാണ്. മുകളിൽ നിന്നുള്ള വെള്ളം താഴത്തെ ഒരു കോമ്പൗണ്ടിലേക്കാണ് സ്വാഭാവിക ചാലെന്ന നിലയിൽ മുമ്പ് ഒഴുകിയിരുന്നത്. മറ്ര് വീട്ടുപുരയിടങ്ങളിൽ നിന്നുള്ള മാലിന്യം ഒഴുകി എത്തിയതോടെയാണ് സ്ഥലമുടമ ചുറ്റുമതിൽ നിർമ്മിച്ചത്.
വെള്ളക്കെട്ടുള്ള സ്ഥലത്ത് ഓട നിർമ്മിക്കാൻ കഴിയുന്നില്ല.പഞ്ചായത്ത് എ ഇയും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ശാശ്വത പരിഹാരത്തിനുള്ള നിർമ്മിതികൾ പരിഗണനയിലാണ്
എസ്. ജയശ്രീ
12-ാം വാർഡ് മെമ്പർ (കാമ്പിക്കട)