
വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാഴ്‌വസ്‌തുക്കളിൽ നിന്നും നിർമ്മിച്ച അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേയ്ക്ക്. എസ്.പി.സി പാ
കാർബൻ ന്യൂട്രൽ വിതുര ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് ചേക്കുട്ടിപ്പാവകളുടെ നിർമ്മാണം.
കേന്ദ്ര സർക്കാരിന്റെ സ്വചിതാഹി സേവാ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ദേശീയ പോർട്ടലിലേക്ക് ചേക്കുട്ടിപ്പാവകളുടെ വിജയകഥ സംസ്ഥാന ശുചിത്വമിഷൻ റിപ്പോർട്ട് ചെയ്യും.
പാവകൾ വില്പന നടത്തിക്കിട്ടുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്‌കൂൾ പി.ടി.എയ്ക്ക് കൈമാറും.
ചേക്കുട്ടിപ്പാവകൾ നൂറുകണക്കിന് പേരാണ് വാങ്ങിയത്.പദ്ധതി വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.വിതുര വാർഡ്മെമ്പർ ഷാജിതാഅർഷാദ്,തള്ളച്ചിറവാർഡ്മെമ്പർ സിന്ധു,മണിതൂക്കിവാർഡ് മെമ്പർ ലൗലി,പ്രിൻസിപ്പൽമാരായ മഞ്ജുഷ,ഷാജി,പി.ടി.എ പ്രസിഡന്റ് രവിബാലൻ,എം.അൻവർ എന്നിവർ പങ്കെടുത്തു.