bsnl

തിരുവനന്തപുരം: മറ്റ് സർവ്വീസ് ദാതാക്കൾക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതൽ സ‍ർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തിൽ ഈ വർഷം വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എൽ. ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിടുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സേവനദാതാക്കൾ നിരക്ക് കൂട്ടിയതോടെ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ബി.എസ്.എൻ.എല്ലിലേക്ക് മാറിയവരുടെ എണ്ണം സംസ്ഥാനത്ത് 1.7ലക്ഷമായി. ഈ മാറ്റം തുടരുകയാണ്.ഇത് ബി.എസ്.എൻ.എല്ലിന് വൻ കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു.

നാലിലൊന്ന്  ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ

നിലവിൽ സംസ്ഥാനത്തെ മൊബൈൽ ഫോൺ ഉപഭോക്താക്കളിൽ 25.2% പേരും ബി.എസ്.എൻ.എല്ലാണ് ഉപയോഗിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് നൽകുന്ന എഫ്.ടി.ടി.എച്ചും 4 ജി വ്യാപനവും ബി.എസ്.എൻ.എല്ലിന് വൻ സ്വീകാര്യതയാണ് നൽകുന്നത്. സംസ്ഥാനത്തെ 7000 മൊബൈൽ ടവറുകളിൽ 2500ഉം 4ജിയിലേക്ക് മാറ്റികഴിഞ്ഞു. 2048 സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി വൈഫൈ ഹോട്ട് സ്പോട്ട് നൽകുന്നുണ്ട്. 

കുതിപ്പേകുന്ന പദ്ധതികൾ

ലാൻഡ് ലൈൻ വരിക്കാർക്ക് അതേ നമ്പർ നിലനിറുത്തികൊണ്ട് എഫ്.ടി.ടി.എച്ച്.സേവനം നൽകുന്ന പദ്ധതി

സി.സി.ടി.വി. ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ഒ.ടി.ടി.ഡിജിറ്റൽ ടി.വി.തുടങ്ങിയവ ഉപയോഗിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ സ്മാർട്ട് ഹോം പാക്കേജ്

വീട്ടിൽ എഫ്.ടി.ടി.എച്ച്. വൈഫൈ സേവനം

രാജ്യത്ത് എവിടെപ്പോയാലും ഉപയോഗിക്കാവുന്ന "സർവ്വത്ര" സേവനം

കഴിഞ്ഞ സാമ്പത്തിക വർഷം

1859കോടി

സംസ്ഥാനത്ത് നിന്നുള്ള വരുമാനം

63കോടി

ലാഭം

2300 കോടി

ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരുമാനം

1656കോടി

സംസ്ഥാനത്ത് നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതി തുക