തിരുവനന്തപുരം: നഗരത്തിലെ പകുതിയോളം പ്രദേശങ്ങളിൽ വീണ്ടും കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി. നാളെ രാത്രി 8 മുതൽ 9ന് രാവിലെ 4 വരെയാണ് ജലവിതരണം നിറുത്തിവയ്ക്കുക.അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലെ വാൽവ് തകരാറിലായതിനെ തുടർന്നുള്ള പണികൾ മൂലമാണിത്. ഇതിന്റെ പശ്ചാത്തലത്തിൽ അരുവിക്കര 86 എം.എൽ.ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം നിറുത്തിവയ്ക്കും.

അരുവിക്കര 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ എയർവാൽവിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി സെപ്തംബർ 29ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്‌ലൈനിലൂടെയുള്ള ജലവിതരണം നിറുത്തിവച്ചിരുന്നു. ചെറിയ അറ്റകുറ്റപ്പണിയായതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജലവിതരണം പുനഃസ്ഥാപിക്കാനായി. അതുപോലെ ചെറിയ അറ്റകുറ്റപ്പണിയാണ് നാളെയും നടത്തുന്നതെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. നഗരത്തിലെ വലിയൊരു ഭാഗത്തെ ബാധിക്കുന്നതിനാലാണ് രാത്രിയിൽ പണി നടത്തുന്നതെന്നും പിറ്റേന്ന് പുലർച്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ

പേരൂർക്കട,ഹാർവിപുരം,എൻ.സി.സി റോഡ്,പേരാപ്പൂർ,പാതിരപ്പള്ളി,ഭഗത്‌സിംഗ് നഗർ,ചൂഴമ്പാല,വയലിക്കട,മാടത്തുനട,നാലാഞ്ചിറ,ഇരപ്പുകുഴി,മുക്കോല,മണ്ണന്തല,ഇടയിലേക്കോണം,അരിവിയോട്,ചെഞ്ചേരി,വഴയില,ഇന്ദിരാനഗർ,ഊളമ്പാറ,പൈപ്പിൻമൂട്,ശാസ്തമംഗലം,വെള്ളയമ്പലം,കവടിയാർ,നന്തൻകോട്,കുറവൻകോണം,പട്ടം,പൊട്ടക്കുഴി,മുറിഞ്ഞപാലം,ഗൗരീശപട്ടം,കുമാരപുരം,മെഡിക്കൽ കോളേജ്,ഉള്ളൂർ,കേശവദാസപുരം,പരുത്തിപ്പാറ,മുട്ടട,അമ്പലമുക്ക്,ശ്രീകാര്യം എൻജിനിയറിംഗ് കോളേജ്,ഗാന്ധിപുരം,ചെമ്പഴന്തി,പൗഡിക്കോണം,കേരളാദിത്യപുരം,കട്ടേല,മൺവിള,മണക്കുന്ന്,അലത്തറ,ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം,തൃപ്പാദപുരം,ചേങ്കോട്ടുകോണം,കഴക്കൂട്ടം,ടെക്‌നോപാർക്ക്,സി.ആർ.പി.എഫ് ക്യാമ്പ്,പള്ളിപ്പുറം, പുലയനാർക്കോട്ട,പ്രശാന്ത് നഗർ,പോങ്ങുംമൂട്,ആറ്റിപ്ര,കുളത്തൂർ,പൗണ്ട് കടവ്,കരിമണൽ,കുഴിവിള,വെട്ടുറോഡ്,കാട്ടായിക്കോണം എന്നിവിടങ്ങളിലെ ജലവിതരണമാണ് മുടങ്ങുക.ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.