
ന്യൂഡൽഹി: സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജിയും, കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ എം.ജഗന്നാഥ റാവു (88) അന്തരിച്ചു. ഇന്നലെ ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. 1982 സെപ്‌തംബറിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ജഡ്‌ജിയായി. 1991 ആഗസ്റ്ര് എട്ടിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്രിസായി നിയമിതനായത്. 1994 ഏപ്രിലിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റം. അവിടെ നിന്ന് 1997 മാർച്ചിൽ സ്ഥാനക്കയറ്രം നേടി സുപ്രീംകോടതി ജഡ്‌ജിയായി.
2000 ഡിസംബർ ഒന്നിന് വിരമിച്ചു. ലാ കമ്മിഷൻ ഒഫ് ഇന്ത്യ അദ്ധ്യക്ഷനായും ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു മകനാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജസ്റ്റിസ് ജഗന്നാഥ റാവുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു.