kodimaram

പിറവം: മുളക്കുളം വടക്കേക്കര പാലച്ചുവട് തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിൽ നിത്യ ധ്വജ സ്ഥാപനത്തിനുള്ള തേക്കുമരം വിവിധ ചടങ്ങുകളോടെ ക്ഷേത്രത്തിലെത്തിച്ചു. തൊടുപുഴ നെടിയശാലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ തേക്ക് കണ്ടെത്തിയത്. വൃക്ഷച്ചുവട്ടിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിവിധ പൂജകൾ നടത്തി. മുറിച്ച വൃക്ഷം ആചാരവിധി പ്രകാരം നിലം തൊടാതെ വാഹന ഘോഷയാത്രയായി തിരുവീശങ്കുളത്തെത്തിച്ചു.

മേൽശാന്തി പൂത്തോട്ട ലാലൻ, ക്ഷേത്ര സമിതി ഭാരവാഹികളായ അജയ് പുത്തൻപുര, പ്രകാശ് കലയത്താനം, പി.സി. വിനോദ്, ഉല്ലാസ് , മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്ര മരം ചെത്തിയുണക്കിയ ശേഷം എണ്ണത്തോണിയിലാക്കും.