esaf

കൊച്ചി: തൃശൂർ ആസ്ഥാനമായ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മൊത്തം ബിസിനസ് 17 ശതമാനം വർദ്ധിച്ച് 40,829 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 5.63 ശതമാനം ഉയർന്ന് 996.43 കോടി രൂപയിലെത്തി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ബാങ്ക് 190 കോടി രൂപയുടെ നഷ്ടം നേരിട്ടു, അറ്റ പലിശ വരുമാനം മുൻവർഷത്തെ 597 കോടി രൂപയിൽ നിന്ന് 540 കോടി രൂപയായി കുറഞ്ഞു. സ്വർണ പണയ വായ്പ ആദ്യ പകുതിയിൽ 59 ശതമാനം വർദ്ധിച്ച് 3,742 കോടി രൂപയിലെത്തി. മുൻവർഷമിത് 2,352 കോടി രൂപയായിരുന്നു.

അടുത്ത ത്രൈമാസങ്ങളിൽ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.