tour

കൊച്ചി: ടൂറിസം സംരംഭങ്ങളുടെ അനുമതികൾക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലൈസൻസ് നടപടികൾ ഓൺലൈൻ വഴിയാക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവും വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മറ്റ് വ്യവസായങ്ങൾ പോലെ ടൂറിസം സംരംഭങ്ങൾക്കും ഏകജാലക സംവിധാനം ആവശ്യമാണ്. ലെയ്‌സൺ സംവിധാനമാണ് നിലവിലുള്ളത്. ടൂറിസം ഇൻവെസ്റ്റ്മെന്റ് ഡെസ്‌കിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വ്യവസായനയം വിശദീകരിച്ചു. കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, എം.ഡി. എസ്. ഹരികിഷോർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.