joy

ആലുവ: അദ്വൈതാശ്രമത്തിലെ ശാന്തിയുടെ കാണിക്കത്തട്ടിൽ നിന്ന് പതിവായി പണം മോഷ്ടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ജോയി(55) പിടിയിലായി. ഇയാളെ ആലുവ പൊലീസിന് കൈമാറി. ഭക്തർ ശാന്തിക്കായി ഭസ്മത്തട്ടിൽ വയ്ക്കുന്ന പണവും പൂജ രസീതിനോടൊപ്പം ഗുരുമണ്ഡപത്തിന് സമീപം വയ്ക്കുന്ന പണവുമാണ് പ്രാർത്ഥിക്കാനെന്ന വ്യാജേനയെത്തി ഒരു മാസത്തോളമായി മോഷ്ടിച്ചിരുന്നത്. പതിവായി പണം നഷ്ടപ്പെട്ടതോടെ സി.സി ടി.വി നിരീക്ഷിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞയാഴ്ച കീഴ്ശാന്തി റോബിൻ സി.സി ടി.വി ക്യാമറയിൽ മോഷ്ടാവിനെ കണ്ട് എത്തിയപ്പോഴേക്കും ഇയാൾ ഇറങ്ങിയോടിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഗുരുമണ്ഡപത്തിലെത്തിയ ഇയാൽ വീണ്ടും തട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നതിനിടയിലാണ് ആശ്രമജീവനക്കാർ ഇയാളെ പിടികൂടിയത്. ആലുവയിലെ ഒരു സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നെന്നും ഭക്ഷണത്തിന് പണമില്ലാത്തതിനാലാണ് മോഷ്ടിച്ചതെന്നുമാണ് ഇയാളുടെ വിശദീകരണം.