mvi
പെരുമ്പാവൂർ മേഖലയിൽ രാത്രികാല വാഹന പരിശോധന നടക്കുന്നു

കൊച്ചി: തൃശൂർ നാട്ടികയിൽ നാടോടികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനവകുപ്പ് രാത്രികാല പരിശോധന കർശനമാക്കി. പെരുമ്പാവൂർ ജോയിന്റ് ആർ.ടി ഓഫീസിന് കീഴിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് നാലു കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. അമിതഭാരം കയ​റ്റിവരുന്ന ഹെവി വാഹനങ്ങളും അമിത പ്രകാശം പരത്തുന്ന വാഹനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡ്രൈവർമാരുടെ ലൈസൻസ് പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. 24 കേസുകൾ ഇതുവരെ രജിസ്​റ്റർ ചെയ്തു. മൂവാ​റ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ ഓഫീസുകൾ ചേർന്ന് സംയുക്ത പരിശോധനയുമുണ്ട്. വരും ദിവസങ്ങളിലും രാത്രികാല പരിശോധന ശക്തമാക്കുമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ അരവിന്ദൻ അറിയിച്ചു. പെരുമ്പാവൂർ മേഖലയിലെ പരിശോധനയ്ക്ക് എ.എം.വി.ഐമാരായ എസ്. ഷിബു, സി.എം. അബ്ബാസ്, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.