കൂട്ടുപ്രതികൾ ഒളിവിൽ
കട്ടപ്പന :പാറക്കടവിലെ കേജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ച ആളെ പൊലീസ് പിടികൂടി.
ശാന്തംപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എസ് ആർ ഹൗസിൽ സ്റ്റാൻലി ( 44)യെ യാണ് കട്ടപ്പന പൊലീസ് അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം പതിനഞ്ചിനാണ് ണ് കേസിനാസ്പദമായ സംഭവം നടന്നത്.
കട്ടപ്പന പാറക്കടവിൽ കേജിസ് എസ്റ്റേറ്റിലേ സ്റ്റോറിൽ നിന്നും ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായാണ് മോഷണം പോയത്.തുടർന്ന് ഉടമ കട്ടപ്പനപൊലീസിൽ പരാതി നൽകി.അന്വേഷണത്തിനിടെ പ്രദേശത്തെ സി.സി.ടി.വി ക്യാമറ അടക്കം പൊലീസ് പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിനുശേഷം ദിവസങ്ങൾക്ക് ഒടുവിൽ
സ്റ്റാൻലിയെ കാണാതായെന്ന് വീട്ടുകാർ വണ്ടൻമേട് പൊലീസിൽ പരാതി നൽകി.
പൊലീസ് സ്റ്റാൻലിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ ഏലക്ക കണ്ടെത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആണ് വഴിത്തിരിവായത്‌പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വച്ച് ഇയാളെ പിന്നീട് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്.
ഇയാളോടൊപ്പം മറ്റു രണ്ടു പേരും മോഷണത്തിൽ പങ്കാളികളാണ്.ഇവർ ഒളിവിലാണ്.
സ്റ്റാൻലി മോഷണ മുതൽ കൊച്ചറ അണക്കര എന്നിവിടങ്ങളിലെ 5 മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ചില്ലറയായി വില്പന നടത്തി.ഇതിനുശേഷം ഈ പണം മോഷ്ടിച്ച മറ്റു രണ്ടുപേരുടെ അക്കൗണ്ടിലേക്ക് ഇട്ടു നൽകി. ബാക്കി ഉണ്ടായിരുന്ന കായ സ്റ്റാലിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു.കട്ടപ്പന പൊലീസ് അണക്കരയിലെയും കൊച്ചറ യിലെയും കടകളിൽ നടത്തിയ തെളിവെടുപ്പിൽ വിറ്റ കായ്കൾ കണ്ടെത്തിമോഷണം പോയ മുഴുവൻ ഏലക്കായും തിരിച്ചു കിട്ടിയതായി പൊലീസ് പറഞ്ഞു.
കട്ടപ്പന എ. എസ്. പി രാജേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരംഎസ് എച്ച് ഒ മുരുകൻ ടി സി . എസ് ഐ മാരായ എബി ജോർജ്. ബിജു ബേബി . ബെർട്ടിൻ ജോസ് .എ എസ് ഐ .ടെസി മോൾ ജോസഫ് .സി പി ഓ മാരായ സനീഷ് . റാൾസ് സെബാസ്റ്റ്യൻ .രമേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്‌കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണ മുതൽ വിൽക്കാൻ കൊണ്ടുപോയ വാഹനവും പൊലീസ് കസ്റ്റഡി എടുത്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി .