ചെറുതോണി: വന്യജീവിശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് ജില്ലാ നേതൃത്വ യോഗം വിലയിരുത്തി. ജനകീയ സമരങ്ങളിൽ ഉയരുന്ന ആവശ്യങ്ങളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതിന് പകരം കണ്ടില്ലായെന്ന് നടിക്കുന്ന രീതിയാണ് സർക്കാരിന്റേത്.കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൃഷിസ്ഥലത്ത് തന്നെ നശിപ്പിക്കുവാൻ നിയമമുണ്ടാക്കണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും സി.എച്ച്.ആർ വിഷയത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 16 -ന്‌ ചെറുതോണിയിൽ നടത്തുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കും. ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ .തോമസ് പെരുമന, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, ജോയി കൊച്ചുകരോട്ട്, ബാബു കീച്ചേരിൽ, എം.ജെ.കുര്യൻ, ടോമിച്ചൻ.പി. മുണ്ടുപാലം, ലത്തീഫ് ഇല്ലിക്കൽ ,കെ.കെ. വിജയൻ , സാബു വേങ്ങവേലിൽ, അഡ്വ.ഷൈൻവടക്കേക്കര, അഡ്വ. എബി തോമസ്, ഷൈനി സജി, ബിനു ജോൺ, വർഗീസ് സക്കറിയ, ഫിലിപ്പ് ജി.മലയാറ്റ്, സണ്ണി കളപ്പുര, ഷൈനി റെജി, കെ.എ. പരീത്, റ്റി.വി.ജോസുകുട്ടി, സാം ജോർജ്, പി.വി.അഗസ്റ്റിൻ, ടോമി തൈലംമനാൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.