റഹ്മാനും ബോളിവുഡ് താരം നീന ഗുപ്തയും പ്രധാന വേഷത്തിൽ എത്തി ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്ത 1000 ബേബീസ് എന്ന സൈക്കോളജിക്കൽ സസ് പെൻസ് ക്രൈം ത്രില്ലർ വെബ് സീരീസ് കരിയർ മാറ്രി വരച്ചതിന്റെ ആഹ്ളാദത്തിൽ സഞ്ജു ശിവറാം. ബിബിൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച സഞ്ജു ശിവറാം സിനിമയിലും മികച്ച യാത്രയിൽ.

മറുപടി
നൽകാനാവാതെ

റോഷാക്ക് , പാച്ചുവും അദ്ഭുത വിളക്കും, ഹലോ നമസ്‌തേ, പുരുഷപ്രേതം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും  മുൻപ് ഇതേപോലെ മികച്ച ഒരു സ്വീകരണം ലഭിച്ചില്ല. സീരീസ് എന്നോ സിനിമയെന്നോ വേർതിരിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമയുടെ ഒരു വകഭേദം എന്നു വിശ്വസിക്കുന്നു. തിയേറ്ററിൽ വരാതെ മറ്റൊരു പ്ളാറ്റ്‌ഫോമിൽ വരുന്നതിനാൽ കൂടുതൽ ആളുകളിൽ എത്തുന്നു, മറുപടി നൽകാനാവാത്തവിധം മെസേജുകൾ വരുന്നു. ഇതിന് മുൻപ് ജീവിതത്തിൽ ഇങ്ങനെയും സംഭവിച്ചില്ല. ഇനിയും നല്ല സംരംഭങ്ങളുടെ ഭാഗമാകണമെന്ന ഉൗർജ്ജവും ഉത്തരവാദിത്വവും കൂടുന്നു. കഥാപാത്രം ലഭിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ വെല്ലുവിളി ഉണ്ടോ എന്നാണ് എല്ലാ നടന്മാരും നോക്കുന്നത്. ബിബിന്റെ നാലു കാലഘട്ടവും രസകരമായി വരണമെന്ന് സംവിധായകൻ നജിം കോയ ആഗ്രഹിച്ചു. നാലു വ്യത്യസ്ത സിനിമയിലെ കഥാപാത്രമായാണ് ഞാൻ കണ്ടത്. 
ബിബിൻ നന്നായിട്ടുണ്ടെന്ന് ആളുകൾ പറയുമ്പോൾ ഇതുവരെയുള്ള എന്റെ എല്ലാ സിനിമയിലെയും കഥാപാത്രങ്ങളുടെ സംഭാവനയുണ്ട്. ഇത്രയും കഥാപാത്രങ്ങൾ വേണ്ടിവന്നു ബിബിനിലേക്ക് എത്താൻ.


രണ്ടു വലിയ 
ഹിറ്റുകൾ

ഭാഗ്യവശാൽ, തിയേറ്ററിൽ വലിയ ഹിറ്റായ അജയന്റെ രണ്ടാം മോഷണം, ഒ.ടി.ടിയിൽ 1000 ബേബീസ്. മലയാളത്തിലെ ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് അഭിപ്രായം. 
എന്റെ കരിയറിൽ വലിയ മുന്നേറ്റവും സന്തോഷവും തരുന്ന വർഷമാണ്. ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന സംഭവ വിവരണം നാലര സംഘം എന്ന വെബ് സീരീസ് തരുന്നതും വലിയ പ്രതീക്ഷയാണ് .ബിബിനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രം. ശാരീരികമായി പ്രയത്നിക്കുകയും മാനസികമായ തയാറെടുപ്പും വേണ്ടി വന്നു. 
ശരീരഭാരം കുറച്ചു. സ്കൂൾ കാലഘട്ടത്തിൽ നിന്ന് 40 കളിലേക്ക് പോകേണ്ടിവന്നു. എന്റെ പ്രയത്നങ്ങൾ ഇനിയും തുടരും. അഭിനയമാണ് വഴി എന്നു സിനിമയിൽ വരുന്നതിന് മുൻപേ അറിയാമായിരുന്നു. പലതരം പരീക്ഷണങ്ങളിലൂടെ കടന്നുപോയി. നിരവധി ചോദ്യങ്ങൾ വന്നു. സിനിമയോടു ഇഷ്ടം കൊണ്ടു മാത്രം പിടിച്ചുനിന്നു. 1000 ബേബീസും സംഭവ വിവരണം നാലര സംഘവും പത്തു സിനിമ ചെയ്തതിന്റെ ഗുണം തന്നതിൽ തൃപ്തനാണ്.  പ്രയത്നങ്ങൾ തുടരുമ്പോൾ എവിടെ നിന്നൊക്കെയോ നല്ല കാര്യങ്ങൾ സംഭവിക്കും. അതു ഭാഗ്യമായി കരുതുന്നു. ഓരോ കഥാപാത്രങ്ങളും കൂടുതൽ മികച്ച രീതിയിൽ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. മിക്ക സിനിമയും പുതുമുഖ സംവിധായകർക്കൊപ്പമാണ് ചെയ്തത്. ഇതുവരെ ചെയ്ത സിനിമയേക്കാൾ മികച്ച ചിത്രങ്ങൾ ഇനിയും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. പ്രേക്ഷകരുടെ പിന്തുണ അതിന് കരുത്ത് പകരുന്നുണ്ട്.