lal-jose

തൃശൂർ: ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് പ്രതികരിച്ച് സിനിമ സംവിധായകൻ ലാൽ ജോസ്. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും ജനങ്ങളുടെ കാശ് കുറേ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ‌പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലാൽ ജോസ്.

'ചേലക്കരയിൽ വികസനം വേണം.സ്കൂളുകൾ മെച്ചപ്പെട്ടു.പക്ഷ റോഡുകൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല.ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്'- ലാൽ ജോസ് വ്യക്തമാക്കി.

അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് രാവിലെ ഏഴ് മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്, യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.