
തിരുവനന്തപുരം: കൂച്ച് ബെഹാറിൽ കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ ബിഹാർ 329 റൺസിന് പുറത്ത്. തോമസ് മാത്യുവിന്റെയും അഭിരാമിന്റെയും ബൗളിങ് മികവിലാണ് ബിഹാറിനെ ആദ്യ ദിനം തന്നെ കേരളം പുറത്താക്കിയത്. കേരളത്തിനായി തോമസ് മാത്യു 17 ഓവറിൽ 53 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കെസിഎയുടെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാ്ര്രപന്റെ തീരുമാനം ശെരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. സ്‌കോർ ബോർഡിൽ റൺസ് കൂട്ടിച്ചേർക്കും മുൻപെ ബിഹാറിന്റെ രണ്ട് വിക്കറ്റുകൾ കേരളം വീഴ്ത്തി. ഓപ്പണർ ആദിത്യ സിൻഹയെ(0) ആദ്യ ഓവറിൽ തന്നെ അഭിരാം ക്ലീൻ ബൗൾഡാക്കിയപ്പോൾ ഷശ്വത് ഗിരിയെ(0) ആദിത്യ ബൈജുവും പുറത്താക്കി. തുടർന്ന് സ്‌കോർ മൂന്നിലെത്തിയപ്പോൾ ക്യാ്ര്രപൻ എം.ഡി അലാമിന്റെ(0) വിക്കറ്റും അഭിരാം വീഴ്ത്തി കേരളത്തിന് മേൽക്കെ നൽകിയെങ്കിലും ദിപേഷ് ഗുപ്തപൃഥ്വിരാജ് സഖ്യം ബിഹാറിന്റെ സ്‌കോർ ഉയർത്തുകയായിരുന്നു. നാലാമനായി ഇറങ്ങിയ ദിപേഷ് അർദ്ധ സെഞ്ച്വറി കരസ്ഥമാക്കിയപ്പോൾ പൃഥ്വിരാജ് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും നേടി.
61 റൺസെടുത്ത ദിപേഷിനെ സ്‌കോർ 153 ൽ എത്തിയപ്പോൾ തോമസ് മാത്യു പുറത്താക്കി. തുടർന്ന് ക്രീസിൽ നിലയുറപ്പിച്ച പൃഥ്വിയുടെ സെഞ്ച്വറി മികവിലാണ് ബിഹാർ സ്‌കോർ 300 കടത്തിയത്. 176 പന്ത് നേരിട്ട പൃഥ്വി 163 റൺസെടുത്തു. 20 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. സ്‌കോർ 299 ൽ എത്തിയപ്പോൾ തോമസ് മാത്യുവിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പൃഥ്വിയെ പുറത്താക്കിയത്. ബിഹാറിന്റെ ക്യാ്ര്രപൻ ഉൾപ്പെടെ മൂന്ന് താരങ്ങളാണ് കേരളത്തിന്റെ ബൗളിങ്ങിന് മുമ്പിൽ പൂജ്യത്തിന് പുറത്തായത്. പത്താമനായി ഇറങ്ങിയ വസുദേവ് പ്രസാദിനെ അക്ഷയുടെ കൈകളിലെത്തിച്ച് തോമസ് മാത്യുവാണ് ബിഹാറിന്റെ ആദ്യ ഇന്നിങ്സ് 329 ന് അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയ പൃഥ്വിരാജാണ് ബിഹാറിന്റെ ടോപ് സ്‌കോറർ.കേരളത്തിന് വേണ്ടി പത്ത് ഓവറിൽ 32 റൺസ് വഴങ്ങിയ അഭിരാം മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും ആദിത്യ ബൈജു ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 22 റൺസെടുത്തിട്ടുണ്ട്. അഹമ്മദ് ഖാനും(15) അക്ഷയ് എസ്.എസുമാണ്(7) ക്രീസിൽ