a

 പിടിച്ചത് മെത്താംഫെറ്റമിൻ

 6 മ്യാൻമർ സ്വദേശികൾ പിടിയിൽ

ന്യൂഡൽഹി: ആൻഡമാൻ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വൻ ലഹരിമരുന്ന് വേട്ട. ബോട്ടുകളിൽ കടത്തുകയായിരുന്ന 5000 കിലോയിലേറെ മെത്താംഫെറ്റമിനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇന്നലെ പിടിച്ചെടുത്തത്.

സംഭവത്തിൽ മ്യാൻമർ സ്വദേശികളായ ആറു പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്നതാണ് ഈ ലഹരിവസ്തു. രണ്ട് കിലോ വീതമുള്ള 3000 പാക്കറ്റുകളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.

23ന് പോർട്ട് ബ്ലയറിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബാരൻ ദ്വീപിന് സമീപമാണ് കോസ്റ്റ് ഗാർഡിന്റെ വ്യോമനിരീക്ഷണത്തിനിടെ ബോട്ട് ശ്രദ്ധയിൽപ്പെട്ടത്. ഡോണിയർ വിമാനത്തിലെ പതിവ് പട്രോളിംഗിനിടെ പോർട്ട് ബ്ലയറിന് 150 കിലോമീറ്റർ ഉൾക്കടലിലാണ് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടത്. തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പൽ ബോട്ട് വളയുകയായിരുന്നു.

ചരിത്രത്തിലെ വിലിയ വേട്ട

ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തുന്നതെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ആദ്യം 700 കിലോഗ്രാം മെത്താംഫെറ്റാമിനുമായി എട്ട് ഇറാനികളെ പിടികൂടിയിരുന്നു. 2019, 2022 വർഷങ്ങളിലും ഇന്ത്യൻ തീരത്തു നിന്ന് ലഹരി പിടിച്ചെടുത്തിട്ടുണ്ട്.