g

സിംഗപ്പൂ‌ർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സെൻസേഷൻ ഡി.ഗുകേഷിന് തോൽവിയോടെ തുടക്കം.സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് സെന്റോസ വേദിയാകുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ‌ ഡിംഗ് ലിറൻ ഗുകേഷിനെ തോൽപ്പിച്ചു. വെള്ളക്കരുക്കളുമായി മത്സരിച്ച ഗുകേഷ് ഇടയ്ക്ക് വരുത്തിയ ചില പിഴവുകൾ താരത്തിന് തിരിച്ചടിയാവുകയായിരുന്നു.
42-ാം നീക്കത്തിൽ ഗുകേഷ് തോൽവി സമ്മതിച്ചു. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.കിംഗ് പോണ്‍ ഫോർവേഡ് ഗെയിമിലൂടെ തുടങ്ങിയ ഗുകേഷിനെ ഫ്രഞ്ച് ഡിഫൻ‍സിലൂടെയായിരുന്നു ലിറൻ തളച്ചത്. 
ജയത്തോടെ ലിറൻ വിലപ്പെട്ട ഒരു പോയിന്റ് നേടി. രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. ക്ളാസിക് ഫോർമാറ്റിൽ 14 റൗണ്ടുകളുള്ള പോരാട്ടം ഡിസംബർ 13വരെയാണ് നടക്കുന്നത്. ആദ്യം ഏഴര പോയിന്റ് നേടുന്ന കളിക്കാരൻ ജേതാവാകും. 14 റൗണ്ടുകളും പൂർത്തിയാകുമ്പോൾ ഒരേ പോയിന്റ് നിലയാണെങ്കിൽ ടൈബ്രേക്കർ നടത്തും.

അറ്റാക്കിംഗ് ലിറൻ
പത്തിൽ പിഴച്ച് ഗുകേഷ്


അറ്റാക്കിംഗ് ഗെയിം പുറത്തടുത്താണ് ചൈനീസ് താരം ഡിംഗ് ലിറൻ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഡി.ഗുകേഷിനെ വീഴ്ത്തിയത്.
ഫ്രഞ്ച് ഡിഫൻസാണ് കളിച്ചത്. ക്ലാസിക്കൽ വേരിയഷനായിരുന്നു. പത്താം നീക്കത്തിൽ വരുത്തിയ പിഴവാണ് ഗുകേഷിന് തിരച്ചടിയായത് (ജി4 ). അത് ആവശ്യമില്ലാത്ത നീക്കമായരുന്നു.
അതോടെ ഗുകേഷിന്റെ കിംഗ് സൈഡിൽ പ്രശ്നങ്ങൾ വന്നു. ഇത് മുതലെടുത്ത് ലിറൻ ക്യൂൻ സൈഡിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇരുപതാമത്തെ നീക്കത്തിൽ ലിറൻ ആധിപത്യം നേടിയെടുത്തു. 30-ാമത്തെ നീക്കത്തോടെ ലിറൻ സമ്പൂർണ ആധിപത്യം നേടിയെടുത്തു. തുടർന്ന് 42-ാം നീക്കത്തിൽ ഇന്ത്യൻ താരം തോൽവി സമ്മതിച്ചു. ഗുകേഷിന്റെ വിജയം പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർ‌ക്കും ചെസ് പണ്ഡിതൻമാർക്കും ഞെട്ടലായി ലിറന്റെ വിജയം. അടുത്ത മത്സരത്തിൽ ഗുകേഷ് തിരിച്ചു വരുമന്നാണ് പ്രതീക്ഷ.


ലൈവ്
ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30 മുതൽ

ആദ്യമത്സരത്തിലെ തോൽവി തിരിച്ചടിയല്ല. ദൈർഘ്യമേറിയ ചാമ്പ്യൻഷിപ്പിൽ തോൽവി സ്വാഭാവികമാണ്. പ്രത്യേകിച്ച് എതിരാളി മികച്ച ഫോമിലായിരിക്കുമ്പോൾ.ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള മത്സരങ്ങൾ കൂടുതൽ രസകരമാകും.

ഗുകേഷ്

ഈ വിജയത്തിന് ഭാഗ്യത്തിന്റെ അകമ്പടിയുണ്ട്. ഞാൻ രണ്ട് ടാക്റ്റ്സ് പിഴവുകൾ വരുത്തിയെങ്കിലും രക്ഷപ്പെട്ടു. ആദ്യമത്സരമായതിനാൽ ഗുകേഷിന് അല്പം സമ്മർദ്ദമുണ്ടായിരുന്നു. അത് മുതലാക്കാനായി.

ഡിംഗ് ലിറൻ