പടിഞ്ഞാറെ കല്ലട: കല്ലടയാറിന് കുറുകെ പടിഞ്ഞാറെകല്ലട മൺട്രോതുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാര തുക ഈ മാസം നൽകുമെന്ന് അധികൃതർ അറിയിച്ചു. 4.45 കോടി രൂപയാണ് പുനരധിവാസ പാക്കേജ് ഉൾപ്പെടെ നഷ്ടപരിഹാരമായി ഭൂഉടമകൾക്ക് നൽകുന്നത്. 2024 ജനുവരിയിലാണ് ഈ തുക നിർവഹണ ഏജൻസി ഭൂഉടമകൾക്ക് നൽകുന്നതിലേക്ക് കിഫ്ബി വിഭാഗം തഹസിൽദാർക്ക് കൈമാറിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്നതിനേക്കാളും രണ്ടുമാസം മുമ്പ് തന്നെ അവാർഡ് തുക പാസാക്കിയതിനാൽ കമ്പോള വിലയിൽ 12 ശതമാനം തുക സർക്കാരിന് ലാഭിക്കാൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൊല്ലം എൽ.എ വിഭാഗം ഓഫീസ് ജീവനക്കാരുടെ അശ്രാന്ത പരിശ്രമഫലമായാണ് ഇത്രയും വേഗം നടപടികൾ പൂർത്തിയാകാൻ കാരണം.
4.45 കോടി രൂപ ഭൂഉടമകൾക്ക്
13 ഭൂ ഉടമകൾ
1.40 ഏക്കർ ഭൂമി
കഴിഞ്ഞമാസം 30 ന്പാസാക്കിയ അവാർഡ് തുക ഈ മാസം തന്നെ ഭൂഉടമകൾക്ക് വിതരണം ചെയ്യും .ഡിസംബർ മാസത്തിൽ റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത ശേഷം കെ. ആർ. എഫ് ബി ക്ക് കൈമാറും. ബി. ദ്വിദീപ് കുമാർ,തഹസിൽദാർ എൽ എ വിഭാഗം കിഫ്ബി ,കൊല്ലം.