പുനലൂർ: പഴയ സ്വർണം വാങ്ങി കച്ചവടം നടത്തുന്ന യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ചു വീഴ്ത്തി അഞ്ചരലക്ഷം രൂപയും മൊബൈൽ ഫോണും കവർന്ന കേസിലെ രണ്ടു പ്രതികളെ പിടികൂടി. റിമാൻഡ് ചെയ്തു. മാവേലിക്കര ചെട്ടിക്കുളങ്ങര കാർത്തികയിൽ ഗിരീഷി (42)നാണ് മർദനമേറ്റതും പണം നഷ്ടമായതും. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം കുന്നുമ്മക്കര പുത്തൻവീട്ടിൽ കുഞ്ഞുമോൾ (46), ഇവരുടെ ഡ്രൈവർ തിരുവനന്തപുരം വെമ്പായം പോത്തൻകോട് നന്നാട്ടുകാവ് എസ്.എൻ.മൻസിലിൽ നിജാസ് (35) എന്നിവരാണ് റിമാൻഡിലായത്. ഇവരുടെ കാറും പിടിച്ചെടുത്തു. മറ്റു രണ്ടുപേർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ പുനലൂർ ചെമ്മന്തൂർ പകിടിയിലാണ് സംഭവം. പുനലൂരിൽ പഴയ സ്വർണം വിൽക്കാനുണ്ടെന്ന് ധരിപ്പിച്ച് ഗിരീഷിനെ പ്രതികൾ ആലപ്പുഴ മാന്നാറിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നത്രേ. പുനലൂരിലെത്തിയ ശേഷം ഗിരീഷിനെ മറ്റു രണ്ടുപേർ സ്കൂട്ടറിൽ കയറ്റി പകിടിയിലേക്ക് കൊണ്ടുവരികയും ഇവിടെവെച്ച് കത്തികാട്ടി പണം ആവശ്യപ്പെടുകയും ചെയ്തു. എതിർത്തപ്പോൾ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി പണവുമായി കടന്നു. സാരമായി പരിക്കേറ്റ ഗിരീഷിനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിലാക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് എത്തി നടത്തിയ തെരച്ചിലിൽ കൊട്ടാരക്കരയിൽ നിന്നും കാറും ഇതിൽ നിന്നും ഗിരീഷിന്റേതെന്ന് കരുതുന്ന മൂന്നുലക്ഷം രൂപയും കണ്ടെടുത്തു. ഇൻസ്‌പെക്ടർ ടി.രാജേഷ്കുമാർ, എസ്.ഐ എം.എസ്.അനീഷ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുഞ്ഞുമോളേയും നിജാസിനെയും അറസ്റ്റ് ചെയ്തു. ഗിരീഷിനെ ആക്രമിച്ച മറ്റ് പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണെന്നും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.