പുനലൂർ: യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പത്മന സ്വദേശി ശ്രീകുമാർ (38), നാലുകോടി സ്വദേശി ജിതിൻ തോമസ് (40) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മാവേലിക്കര ചെട്ടികുളങ്ങര കാർത്തികയിൽ ഗിരീഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പുനലൂർ ചെമ്മന്തൂരിലായിരുന്നു സംഭവം. കാവാലം സ്വദേശിനി കുഞ്ഞുമോൾ, വെമ്പായം സ്വദേശി നിജാസ് എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ബാക്കിയുള്ള പ്രതികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർ നിരവധി മോഷണക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതികളാണെന്ന് പുനലൂർ പൊലീസ് പറഞ്ഞു.