mudavanmugal

തിരുവനന്തപുരം: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പാപ്പനംകോടിനെയും മുടവൻമുകളിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ പാലം വരുന്നു.13.60 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. പാലത്തിന്റെ നിർമ്മാണം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരപരിധിയിലുള്ള കരമനയാറിന്റെ രണ്ട് കരകളിലാണ് മുടവൻമുകളും പാപ്പനംകോടും. കരമന - കളിയിക്കാവിള റോഡിൽ പാപ്പനംകോട് മലയിൻകീഴ് റോഡിൽ ഇൻഡസ്ട്രിയൽ എസ്റ്രേറ്റിന് പിറകിലുള്ള സെന്റ് ആന്റണീസ് സ്കൂളും കഴിഞ്ഞ് വെട്ടിക്കുഴി,മലമേൽക്കുന്ന് പ്രദേശമാണ് പാലത്തിന്റെ ഒരുവശം. പൂജപ്പുര താണ്ടി മുടവൻമുഗൾ ജംഗ്ഷനിൽ നിന്ന് സെന്റ് മേരീസ് സ്കൂളിനടുത്താണ് പാലത്തിന്റെ മറുവശം.

കളിയിക്കാവിള,​നെയ്യാറ്റിൻകര ഭാഗത്തു നിന്ന് എൻ.എച്ച് 47ലൂടെ വരുന്നവർക്ക് നഗരക്കുരുക്കിൽപ്പെടാതെ പെട്ടെന്ന് പാപ്പനംകോട്ടു നിന്ന് തിരിഞ്ഞ് പൂജപ്പുര,​മുടവൻമുകൾ,​തിരുമല,​പാങ്ങോട് പ്രദേശങ്ങളിലേക്കും കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാൻ കഴിയുന്ന ഷോർട്ട് കട്ടായി പാലം മാറും. പ്രധാനമായും പാപ്പനംകോട് ഭാഗത്ത് പാലത്തിനോടു ചേർന്നുള്ള മലമേൽക്കുന്ന്,വെട്ടിക്കുഴി തുടങ്ങി ആറിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ താമസക്കാരായ ജനങ്ങൾക്ക് പാലം അനുഗ്രഹമാകും.

പാലത്തിൽ നിന്ന് പൂജപ്പുര ഭാഗത്തേക്കുള്ള ദൂരം

മുടവൻമുകൾ - 400 മീറ്റർ

പൂജപ്പുര - 1.7 കി.മീറ്റർ


പാപ്പനംകോട് ഭാഗത്തേക്കുള്ള ദൂരം

ഇൻഡസ്ട്രിയൽ എസ്റ്രേറ്റ് - 1.7 കി.മീറ്റർ

പാപ്പനംകോട് ദേശീയപാത - 3.1 കി.മീറ്റർ


കോൺട്രാക്ടർ - ഊരാളുങ്കൽ

നിർമ്മാണം - പി.ഡബ്ല്യു.ഡി

മുടവൻമുഗൾ പാലം

കരമനയാറിന്റെ കിഴക്ക് ഭാഗത്തുള്ള പാപ്പനംകോടിനെ പൂജപ്പുരയായും പടിഞ്ഞാറ് മുടവൻമുഗൾ വഴി തിരുവനന്തപുരം നഗരവുമായും ബന്ധിപ്പിക്കും.

പദ്ധതിച്ചെലവ് - 1360 ലക്ഷം രൂപ(ഭരണാനുമതിയായത്)

ഏറ്റെടുത്ത ഭൂമി -18 ഭൂവുടമകളിൽ നിന്നും 5.83 ആർ (14.41 സെന്റ്)

നിർമ്മാണം തുടങ്ങിയത് - 2024 ജനുവരി 29ന്

നിർമ്മാണ കാലാവധി - 18 മാസം

വീതി - 11 മീറ്റർ

വാഹന സഞ്ചാര പാത - 7.5 മീറ്റർ വീതിയിൽ

ഇരുവശങ്ങളിലും നടപ്പാതകൾ -1.5 മീറ്റർ വീതിയിൽ

പാലത്തിന്റെ ഇരുകരകളിലുമായി 230 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകൾ