ആലപ്പുഴ: അസാധാരണ രൂപമാറ്റങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് സുറുമിയിൽ നിന്ന് ഗർഭാവസ്ഥ മുതൽ സ്വീകരിച്ച ചികിത്സയെക്കുറിച്ചും അതിലെ പിഴവുകളെക്കുറിച്ചും സംസ്ഥാന ബാല അവകാശ കമ്മിഷൻ അഡ്വ.ജലജചന്ദ്രൻ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി കുട്ടിയുടെ പിതാവ് ബോധിപ്പിച്ച സാഹചര്യത്തിൽ ചികിത്സക്ക് പ്രത്യേക പരിഗണനയും സഹായത്തിന് ഒരു ജീവനക്കാരനെയും അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്നും കമ്മിഷൻ ഉറപ്പ് നൽകി.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ, ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ നസീർ പുന്നക്കൽ, ജില്ലാ ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ.നാസർ, ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ പ്രൈസ് മോൻ ജോസഫ്, ഷാജി ജമാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.