
ഹരിപ്പാട് : ലോട്ടറിക്കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. പാലാ സ്വദേശി ജപ്പാൻ ബാബുവിനെ (ഷാജി-59) ആണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒക്ടോബർ 29ന് രാത്രിയാണ് ലോട്ടറികടകൾ കുത്തി തുറന്ന് 51000 രൂപയും,2,30,000 രൂപയോളം വിലമതിക്കുന്ന ടിക്കറ്റുകളും മോഷ്ടിച്ചത്. കരിയിലക്കുളങ്ങര ജംഗ്ഷനിലെ ആഞ്ജനേയ , ഓം നമശിവായ എന്നീ ലോട്ടറി കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് പ്രതി അകത്ത് കടന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ബാബു.കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കരിയിലകുളങ്ങര സി.ഐ ജെ.നിസാമുദ്ദീൻ, എസ്,ഐ ബജിത് ലാൽ,സിവിൽ പൊലീസ് ഓഫീസർമാരായ ഷാനവാസ്, വിഷ്ണു.എൻ. നായർ, അരുൺ,അനിൽ, സലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.