ഹരിപ്പാട്: തൃക്കുന്നപ്പുഴ എസ്.ഐ ആയിരുന്ന സന്ദീപിനേയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചുവെന്ന് ആരോപിച്ച് തൃക്കുന്നപ്പുഴ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതികളെ കുറ്റക്കാരല്ലായെന്ന് കണ്ട് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി എസ്. ഭാരതി വെറുതെവിട്ടു. പ്രതികളായ മുജീബ് പൂത്തറ, നൗഷാദ്, റിസ്വാൻ, നിയാസ്, നിധിൻ, ഷാജി, സജീവ് മാത്യൂ എന്നിവരെയാണ് വെറുതെ വിട്ടത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.
പല്ലന തോപ്പിൽ മുക്കിൽ വെച്ച് പ്രതികൾ എസ് ഐ യേയും പൊലീസുകാരേയും ആക്രമിച്ച് പരിക്കേൽപ്പിച്ചു വെന്നും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എം. ഇബ്രാഹിംകുട്ടി, എസ്. ഗുൽസാർ, ഹമീദ് മാന്തളശ്ശേരി, റ്റി. കെ. അശോകൻ, ശ്രീരതി എന്നിവർ കോടതിയിൽ ഹാജരായി.