f

ന്യൂഡൽഹി : സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ പാടില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. പശ്ചിമ ബംഗാളിലെ മുസ്ലീം സമുദായത്തിനകത്തെ 76 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തിയ നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മമത സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്.

2010ന് ശേഷമുള്ള 12 ലക്ഷം ഒ.ബി.സി സർട്ടിഫിക്കറ്റുകൾ വിധി കാരണം റദ്ദായിരുന്നു. ഇന്നലെ വിഷയത്തിൽ വാദം കേൾക്കവെ, സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാനാകില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. അതേസമയം, സംവരണത്തിനായി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കാൻ ഹൈക്കോടതിക്ക് കഴിയുമോയെന്നും സംശയമുന്നയിച്ചു. ഇന്ദിരാ സാഹ്നി വിധിയിൽ പിന്നാക്ക വിഭാഗത്തെ കണ്ടെത്താനും, ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള അധികാരം എക്‌സിക്യൂട്ടീവിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.മതം മാത്രം അടിസ്ഥാനമാക്കിയാണ് മുസ്ലീം സമുദായത്തിലെ 76 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് കൽക്കട്ട ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മുസ്ലീം സമുദായത്തെ ആകെ അപമാനിക്കുന്ന നടപടിയാണെന്നും നിരീക്ഷിച്ചിരുന്നു.

അടിസ്ഥാനമാക്കിയത്

പിന്നാക്കാവസ്ഥസ്ഥയെന്ന്

മതത്തിന്റെ അടിസ്ഥാനത്തിലല്ല, പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം അനുവദിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ബംഗാളിലെ 28 ശതമാനവും ന്യൂനപക്ഷങ്ങളാണ്. രംഗനാഥൻ കമ്മിഷൻ മുസ്ലീം സമുദായത്തിന് 10 ശതമാനം സംവരണമാണ് ശുപാർശ ചെയ്‌തിരിക്കുന്നത്. ഹിന്ദു സമുദായത്തിലെ 66 വിഭാഗങ്ങൾക്ക് നിലവിൽ സംവരണമുണ്ട്. പിന്നാക്കാവസ്ഥയിലുള്ള മുസ്ലീമുകളുടെ കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണ് പിന്നാക്ക കമ്മിഷൻ മുസ്ലീം സമുദായത്തിലെ 76 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്താൻ നടപടിയെടുത്തത്. ഇവയിൽ ഭൂരിഭാഗവും കേന്ദ്ര ലിസ്റ്റിലുണ്ടെന്നും ബംഗാൾ സർക്കാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നടപടി വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും ബാധിച്ചിരിക്കുകയാണെന്ന് അറിയിച്ചു. ജനുവരി ഏഴിന് സുപ്രീംകോടതിയിൽ വിശദമായ വാദം തുടരും.