
പെരുമ്പാവൂർ: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ യുവാവ് അറസ്റ്റിൽ. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി വീട്ടിൽ ഹസ്സൻ (38) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ വർക്ക് ഏരിയയിൽ രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു. ഒഡീഷയിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്ക് ചെറിയ പൊതികളാക്കിയായിരുന്നു വില്പന. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് കൂടുതലായും കച്ചവടം നടത്തിയിരുന്നത്. കുറച്ചുനാളുകളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സർക്കാർ ജീവനക്കാരെ ആക്രമിച്ച കേസ്, കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസ് എന്നിവയും ഇയാൾക്കെതിരെയുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐ മാരായ റിൻസ് എം. തോമസ്, പി.എം. റാസിക്, എസ്.സി.പി.ഒ രജിത്ത് രാജൻ, സി.പി.ഒമാരായ എം.കെ. നിഷാദ്, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.