rod
കിഴക്കമ്പലം - നെല്ലാട് റോഡിൽ ബി.എം നിലവാരത്തിൽ ടാറിംഗ് പുരോഗമിക്കുന്നു

കിഴക്കമ്പലം: ആധുനിക നിലവാരത്തിലുള്ള ടാറിംഗ് പുരോഗമിച്ചതോടെ കിഴക്കമ്പലം - നെല്ലാട് റോഡ് ഇക്കുറി മുഖം മിനുക്കുമെന്ന് ഉറപ്പായി. ഒന്നര പതി​റ്റാണ്ടിന്റെ കാത്തിരിപ്പിനിടയിൽ പലതവണ അ​റ്റകു​റ്റപ്പണി നടത്തി പണം മുഴുവൻ വെള്ളത്തിലായതോടെ ഒടുവിൽ ബി.എം ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനുള്ള തുക കെ.ആർ.എഫ്.ബി അനുവദിക്കുകയായിരുന്നു. വെള്ളക്കെട്ടുള്ള മേഖലകളിൽ ഇന്റർ ലോക്ക് ടൈൽ വിരിക്കുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം ബി.എം ബി.സി നിലവാരത്തിലുള്ള ടാറിംഗാണ് നടക്കുന്നത്. കിഴക്കമ്പലം മുതൽ ബി.എം വർക്കാണ് പൂർത്തിയായി വരുന്നത്. കിഴക്കമ്പലത്ത് നിന്ന് ആദ്യ മൂന്ന് കിലോമീറ്റർ റീച്ചായ ഞാറള്ളൂർ വരെ പണി പൂർത്തിയാക്കും.

പട്ടിമ​റ്റം മുതൽ കിഴക്കമ്പലം വരെ അ​റ്റകു​റ്റപ്പണിക്ക് 1.34 കോടിയും നെല്ലാട് മുതൽ പട്ടിമ​റ്റം വരെ 1.10 കോടിയും അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. ഇതോടെ വീണ്ടും 1.59 കോടി കൂടി അനുവദിച്ചു. എന്നാൽ ആദ്യം അനുവദിച്ച തുക കൊണ്ട് പണി പൂർത്തിയായ ഭാഗം മഴ കനത്തതോടെ വീണ്ടും പഴയ പടിയായി. റോഡിൽ കാൽനടയാത്ര പോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ തുക അനുവദിച്ചത്.

കിഫ്ബി അനുവദിച്ചത്

10.45 കോടിരൂപ

രാത്രി പൂർണമായും വാഹന ഗതാഗതം തടഞ്ഞാണ് ടാറിംഗ് പൂർത്തിയാക്കുന്നത് വൈകിട്ട് 6 മുതൽ വാഹന ഗതാഗതം അനുവദിക്കുന്നില്ല കിഴക്കമ്പലം ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിഴക്കമ്പലം അന്ന ജംഗ്ഷനിൽ നിന്ന ഇടതുതിരിഞ്ഞ് പോഞ്ഞാശേരി വഴി പോകണം മൂവാറ്റുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ നെല്ലാട് നിന്ന് വലത് തിരിഞ്ഞ് മണ്ണൂർ പോഞ്ഞാശേരി വഴിയും പോകണം പകൽ സമയങ്ങളിൽ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ ഭാഗിക നിയന്ത്രണം

നിലവിലെ റോഡ് നിർമ്മാണത്തിന് മുമ്പായി ജൽജീവൻ മിഷൻ പൈപ്പിടുന്ന ജോലികൾക്ക് അനുമതി നൽകിയിട്ടില്ല മൂവാറ്റുപുഴ വാഴപ്പിള്ളി മുതൽ കാക്കനാട് വരെയുള്ള നാലുവരിപ്പാതയുടെ നിർമ്മാണം തുടങ്ങാനുള്ള നീക്കങ്ങൾ സജീവമായിരിക്കെയാണ് കനത്ത മഴയിൽ തകർന്ന റോഡ് പുനർനിർമ്മിക്കുന്നത് നിലവിൽ പൈപ്പ് സ്ഥാപിക്കുന്നത് നാലുവരിപ്പാതയുടെ നിർമ്മാണത്തെ ബാധിക്കുമെന്നതിനാലാണ് ഡി.പി.ആർ നടപടി പൂർത്തിയായ ശേഷം പൈപ്പിട്ടാൽ മതിയെന്ന തീരുമാനം