കൊച്ചി: വികാരിയുടെ ചുമതലയിൽ നിന്ന് അതിരൂപത ഒഴിവാക്കിയ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. വർഗീസ് മണവാളന്റെ മുറി ഏറ്റെടുക്കുന്നതിനെച്ചൊല്ലി ഇന്നലെ സംഘർഷമുണ്ടായി. പൊലീസ് ഇരുവിഭാഗത്തെയും നീക്കി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. ബസിലിക്കയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെയാണ് ഇന്നലെ പുലർച്ച അഞ്ചോടെ ഫാ. വർഗീസ് മണവാളന്റെ മുറിയും ബസിലിക്ക ഓഫീസും ഏറ്റെടുക്കാൻ ഒരുവിഭാഗം ശ്രമിച്ചത്. മറുവിഭാഗം ചെറുത്തതോടെ സംഘർഷമായി. ആയുധങ്ങളുമായി അതിക്രമിച്ചു കയറി ഫാ. വർഗീസ് മണവാളനെ വധിക്കാൻ ശ്രമിച്ചതായി അൽമായ മുന്നേറ്റം ഭാരവാഹികൾ ആരോപിച്ചു.