grindesh
പ്രതി ഗ്രിൻ്റെ ഷ്

അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി പൊലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിന്റേഷ് (38)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും കാലടിയിലെയും അങ്കമാലിയിലെയും വധശ്രമക്കേസുകളിലും കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണ്. കോക്കുന്നിൽ നിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.വി. അരുൺ കുമാർ, എസ്.ഐമാരായ പ്രദീപ് കുമാർ, ബേബി ബിജു, സിത്താര മോഹൻ,​ എ.എസ്.ഐ സജീഷ് കുമാർ, സീനിയർ സി.പി.ഒമാരായ ഷെരീഫ്, അജിതാ തിലകൻ, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.