തൊടുപുഴ: കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിധി പറയും. തൊടുപുഴ ഒന്നാം അഡീഷണൽ ജില്ലാ കോടതി ചൊവ്വാഴ്ച്ച വിധി പറയാൻ നിശ്ഛയിച്ചിരുന്നത് ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ ഷെഫീഖിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കോടതിയിൽ ഹാജരായിരുന്നു. 2013 ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസുകാരൻ ഷെഫീഖാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിന് ഇരയായത്. അച്ഛനും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. കേസിൽ മെഡിക്കൽ തെളിവുകളാണ് പ്രധാനം. രണ്ടാനമ്മയുടെ അമ്മയുടെ മൊഴിയും നിർണായകമാണ്. 2021ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിൽ വിചാരണ പൂർത്തിയായിരുന്നു. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. ആഗസ്റ്റിൽ ജഡ്ജി ആഷ് കെ. ബാൽ ഷെഫീഖിനെ ആശുപത്രിയിൽ നേരിട്ടെത്തി കണ്ടിരുന്നു.