china-

കൊച്ചി: പത്ത് ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുമായി ഇന്ത്യയിലെ ഇലക്ട്രിക് ടു വീലർ വിപണി പുതിയ ചരിത്രം സൃഷ്‌ടിക്കുന്നു. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളെല്ലാം ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മത്സരത്തിനെത്തിയതാണ് വിൽപ്പനയിൽ കുതിപ്പുണ്ടാക്കിയത്. ഇതോടെ ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ പ്രമുഖ ഇ സ്കൂട്ടർ വിപണിയായി ഇന്ത്യ മാറി. ഒല ഇലക്ട്രിക്കാണ് 3.5 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുമായി മുൻനിരയിൽ. 2.1 ലക്ഷം വാഹനങ്ങളുടെ വിൽപ്പന നേടിയ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്.

പുതിയ മോഡലുകളും മികച്ച ആനുകൂല്യങ്ങളുമാണ് ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പനയ്ക്ക് കരുത്താകുന്നത്. ആകർഷകമായ മോഡലുകൾ അവതരിപ്പിച്ചും പുതിയ ഉപഭോക്താക്കളെ നേടിയും ബജാജ് ഇലക്ട്രിക്, ഏതർ, ആംപിയർ, ഹീറോ എന്നിവയും വിപണിയിൽ വിപ്ളവം സൃഷ്ടിക്കുന്നു. 2021ൽ 1.78 ലക്ഷം ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പനയാണ് ഇന്ത്യയിലുണ്ടായിരുന്നത്.

പുതിയ മോഡലുകൾ

ഹോണ്ട രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ആക്ടിവ ഇ, ക്യു.സി 1 എന്നീ മോഡലുകൾ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഡൽഹി,മുംബയ്, ബംഗളുരു എന്നിവിടങ്ങളിൽ എത്തും. ബുക്കിംഗ് ജനുവരിയിൽ തുടങ്ങും. ആക്ടിവ ഇയിൽ ഹോണ്ട വികസിപ്പിച്ച മൊബൈൽ പവർ ബാക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയും ക്യുസി 1ൽ ഹസ്ര്വ ദൂരം സഞ്ചരിക്കുന്നവർക്ക് പറ്റിയ നിശ്ചിത ബാറ്ററിയുമുണ്ട്.


ഹോണ്ട ആക്ടിവ ഇ, ക്യു.സി 1 എന്നിവയുടെ പ്രതീക്ഷിക്കുന്ന വില

ഒരു ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെ


ഒല ഗിഗ് സ്‌കൂട്ടറുകൾക്ക് മികച്ച പ്രതികരണം

കൊച്ചി: വൈദ്യുതവാഹനങ്ങൾ ജനകീയമാക്കാൻ കുറഞ്ഞ വിലയിൽ ഗിഗ്, എസ് ഒന്ന് സെഡ് മോഡലുകൾ ഒല ഇലക്ട്രിക് പുറത്തിറക്കി. ഒല ഗിഗിന് 39,999 രൂപ, ഗിഗ് പ്ളസിന് 49,999 രൂപ, എസ് ഒന്ന് സെഡിന് 59,999 രൂപ, എസ് സെഡ് പ്ളന് 64,999 രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. 499 രൂപയ്ക്ക് ഗിഗിന്റെയും എസ് ഒന്ന് സീരീസിന്റെയും ബുക്കിംഗ് ആരംഭിച്ചു.


എടുത്തു മാറ്റാവുന്ന ബാറ്ററി ഉൾപ്പെടെ ലാളിത്യം, ആയുസ്, വിശ്വാസം, വിലക്കുറവ് എന്നിവ ഒത്തുചേരുന്നതാണ് പുതിയ മോഡലുകൾ. ഗ്രാമങ്ങൾ, അർദ്ധ നഗരങ്ങൾ, നഗരങ്ങൾ തുടങ്ങി എല്ലാ മേഖലയ്ക്കും അനുയോജ്യമായ സ്‌കൂട്ടറുകൾ അടുത്ത ഏപ്രിൽ മുതൽ വിതരണം ആരഭിക്കും. മേയ് മുതലാണ് എസ് ഒന്ന് സെഡിന്റെ വിതരണം തുടങ്ങുക.


ചെറിയ യാത്രകൾ ആവശ്യമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് ഒല ഗിഗ്. മികച്ച രൂപകല്പന, 1.5 കെ.ഡബ്ല്യു.എച്ച് മാറ്റാവുന്ന ബാറ്ററി, സുരക്ഷ തുടങ്ങിയവ സവിശേഷതകളാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് കൂടിയ വേഗത. 112 കിലോമീറ്റർ ബാറ്ററി ദൈർഘ്യം. 12 ഇഞ്ചാണ് ടയർ. കൂടുതൽ ദൂരം സഞ്ചരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഗിഗ് പ്ളസ്. 45 കിലോമീറ്ററാണ് കൂടിയ വേഗത. 49,999 രൂപയാണ് പ്രാരംഭവില. .
നഗര ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് ഒല എസ്. ഒന്ന് സെഡ്. 70 കിലോമീറ്ററാണ് കൂടിയ വേഗത. എൽ.സി.ഡി ഡിസ്‌പ്ലേ, ഫിസിക്കൽ കീ തുടങ്ങിയവയുണ്ട്. പ്രാരംഭവില 59,999 രൂപ. 14 ഇഞ്ച് ടയറാണ് പ്ളസിനുള്ളത്. ഫിസിക്കൽ കീ, 2.9 കെ.ഡബ്ല്യു. ഹബ് മോട്ടോർ എന്നിവയുണ്ട്. വില 64,999 മുതൽ.