match

ബ്രിസ്ബേൻ: ഗാബ ടെസ്‌റ്റിൽ ഓസ്‌ട്രേലിയയ്‌ക്ക് മുന്നിൽ വിയർത്ത് ഇന്ത്യൻ ബാറ്റർമാർ. ടീം സ്‌കോർ 22 റൺസ് എത്തുമ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീണു. ജെയ്‌സ്വാൾ (4), ശുബ്‌മാൻ ഗിൽ (1), കൊഹ്‌ലി (3) എന്നിവരാണ് പുറത്തായത്. സ്‌റ്റാർക്ക് രണ്ടും ഹെയ്‌സൽവുഡ് ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ 405ന് ഏഴ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്‌ക്ക് മൂന്നാം ദിനം 40 റൺസ് കൂടിയേ കൂട്ടിച്ചേർക്കാനായുള്ളു. അലക്‌സ് കാരി അർദ്ധ സെഞ്ച്വറി നേടി. 88 പന്തുകളിൽ ഏഴ് ഫോറുകളും രണ്ട് സിക്‌സറുമായി കാരി 70 റൺസ് നേടി. ഇന്ത്യക്കായി ജസ്‌പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്‌ത്തി. 76 റൺസ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകൾ നേടിയത്. സിറാജ് രണ്ടും നിതീഷ് റെഡ്‌ഡി ഒന്നും വിക്കറ്റ് വീഴ്‌ത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ബൗളർമാരിൽ ബുംറയൊഴികെ ആരും കാര്യമായി തിളങ്ങിയില്ല.

അതേസമയം ഓസ്‌ട്രേലിയയ്‌ക്കായി രണ്ടാം ദിനം ട്രാവിസ് ഹെഡ് (152) സ്റ്റീവ് സ്‌മിത്ത് (101) എന്നിവർ സെഞ്ച്വറി നേടി. 241 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നേടിയത്.